Malayalam Kavithakal മലയാളം കവിതകൾ
2.22K subscribers
54 photos
2 videos
1 file
116 links
'അനർഗളമായ വികാരത്തിൻറെ കുത്തൊഴുക്കാണ് കവിത.' 'Poetry is the spontaneous overflow of powerful emotions.' - William Wordsworth
Download Telegram
വേഗമുറങ്ങു – സച്ചിദാനന്ദൻ

വേഗമുറങ്ങു മകളേ, വെയിൽ
ചായുന്നു കൊന്നപ്പൂപോലെ
അമ്പിളി പൊൻതിടമ്പേന്തും കരിം
കൊമ്പനായ രാത്രി വരുന്നു.

മാനും മുയലും ഉറങ്ങി, കാടും
ആറും കടലുമടങ്ങി
പായലിൽ മീൻ മിഴി പൂട്ടീ, നീല-
ക്കായലിൻ സ്വപ്നമായ് സൂര്യൻ
പക്ഷിയും പാട്ടും മടങ്ങി കൂട്ടിൽ,
അക്ഷരം ഏട്ടിൽ മയങ്ങി.
Read More..
ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ

മലിനമായ ജലാശയം അതി
മലിനമായൊരു ഭൂമിയും

ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
ഇവിടെ വാസം സാധ്യമോ..

തണലു കിട്ടാന്‍
തപസ്സിലാണിന്നിവിടെയെല്ലാ
മലകളും..
ദാഹനീരിനു നാവു നീട്ടി
വരണ്ട് പുഴകള്‍ സര്‍വ്വവും
കാറ്റുപോലും വീര്‍പ്പടക്കി
കാത്തു നില്‍ക്കും നാളുകള്‍..

- ഇനി വരുന്നൊരു തലമുറയ്ക്ക് – ഇഞ്ചക്കാട് ബാലചന്ദ്രൻ
Media is too big
VIEW IN TELEGRAM
അക്ഷേത്രിയുടെ ആത്മഗീതം (പൂക്കാത്ത മുല്ലയ്ക്ക് ) – അനില്‍ പനച്ചൂരാന്‍
വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!
ഞാന്‍ കാട്ടിലും
കടലോരത്തുമിരുന്ന്
കവിതയെഴുതുന്നു
സ്വന്തമായൊരു
മുറിയില്ലാത്തവന്‍
എന്റെ കാട്ടാറിന്റെ
അടുത്തു വന്നു നിന്നവര്‍ക്കും
ശത്രുവിനും സഖാവിനും
സമകാലീന ദുഃഖിതര്‍ക്കും
ഞാനിത് പങ്കുവെയ്ക്കുന്നു.
വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
വീടില്ലാത്തവനൊരുവനോട്
വീടിനൊരു പേരിടാനും
മക്കളില്ലാത്തൊരുവനോട്
കുട്ടിയ്ക്കൊരു പേരിടാനും
ചൊല്ലുവേ നീ കൂട്ടുകാരാ
രണ്ടുമില്ലാത്തൊരുവന്റെ
നെഞ്ചിലെ തീ കണ്ടുവോ
ഈശാവസി -എ.അയ്യപ്പന്‍
എ അയ്യപ്പന്റെ അവസാന കവിത
ചെന്നൈയിൽ വച്ച് ആശാൻ പുരസ്കാരം ലഭിക്കുന്ന വേളയിൽ അവതരിപ്പിക്കുവാൻ വേണ്ടി അദ്ദേഹത്തിന്റെ കൈമടക്കിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയതാണീ കവിത

പല്ല്
അമ്പ് ഏതു നിമിഷവും
മുതുകിൽ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്

വേടന്റെ കൂര കഴിഞ്ഞ് റാന്തൽ വിളക്കുകൾ ചുറ്റും
എന്റെ രുചിയോർത്ത്
അഞ്ചെട്ടു പേർ
കൊതിയോടെ
ഒരു മരവും മറ തന്നില്ല

ഒരു പാറയുടെ വാതിൽ തുറന്ന്
ഒരു ഗർജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി
വിനോദം-വിജയലക്ഷ്മി
പ്രൈം ടൈമില്‍
കവിയും ഗാനരചയിതാവും
ഒരുമിച്ചു നടക്കാനിറങ്ങി,
വംശഹത്യയുടെ തെരുവില്‍

കല്ലേറ്…കൊല…ശോഭയാത്ര

തല പൊട്ടിയ കവി നിലത്തിരുന്നു
പെട്രോളും തീപ്പെട്ടിയും ഓടി വന്നു

ഗാനരച്ചയിതാവില്‍ നിന്നു
മധുരപദങ്ങളുടെ പൂമഴ
ഭസ്മം, ചന്ദനം, കളഭം, തീര്‍ത്ഥം, അമ്പലം
എറിയുന്നവര്‍ കല്ല്‌ നിലത്തിട്ടു
തലയറുക്കപ്പെട്ട ശരീരം ചാടിയെണീറ്റ്
സിനിമാറ്റിക് ഡാന്‍സ് ആരംഭിച്ചു

അപ്പോള്‍ ഷോറൂമിലെ
ടി.വി സെറ്റിനുള്ളില്‍് നിന്നു
സുന്ദരിയായ പെണ്‍കുട്ടി
കൊഞ്ചി ചോദിച്ചു ;

“നിങ്ങള്‍കിനി ഏത് പാട്ടാ വേണ്ടത്? “
ഓണത്തിനൊരു പാട്ട് - വിജയലക്ഷ്മി

പുന്നെല്‍ക്കതിര്‍ക്കുലയെങ്ങെന്ന്
പിന്നെയും കാക്കപ്പൂ ചോദിച്ചു
എല്ലാം കരിഞ്ഞു കഴിഞ്ഞെന്ന്
കണ്ണീരില്‍ ചിറ്റാട മന്ത്രിച്ചു.

മാവേലിയില്ല നിലാവില്ല
പാടവരമ്പില്‍ തിരക്കില്ല
ഓണമിന്നാരുടേതാണെന്ന്
വീണയും പുള്ളോനും ചോദിച്ചു.

വ്യാപാരമേളയിലാളുണ്ട്
വാടാത്ത പ്ലാസ്റ്റിക്ക്‌ പൂവുണ്ട്
നാടും നഗരവുമങ്ങുണ്ട്
കോരനോ,കുമ്പിളു കൂട്ടുണ്ട്.

പൂക്കളം മത്സരമാവുമ്പോള്‍
ആര്ക്കു വിധിക്കണം സമ്മാനം?
പാടത്ത് തീവച്ചു ചത്തോന്‍റെ
നേരൊത്ത ചിത്രം വരച്ചോര്‍ക്ക്‌.
https://malayalamkavithakal.com/chandrayanam-anil-panachooran/

ചാന്ദ്രായനം അനില്‍ പനച്ചൂരാന്‍

ഒരിയ്ക്കെലെഴുതി മായിച്ച കവിതയും
നീയും നിന്റെ സാന്ദ്രമാം മൌനവും
ഈറന്‍ നിലാവിന്റെ ഇറയത്തിരിയ്ക്കവേ
കരളിലേയ്ക്കെത്തി നോക്കുന്നു..
എന്റെ കരളിലേയ്ക്കെത്തി നോക്കുന്നു

പണ്ടു ഞാന്‍ കീറിക്കളഞ്ഞ
തുണ്ടുകടലാസ്സിലെഴുതിയ
പ്രണയാനുഭൂതിയ്ക്ക്
ചിറക് മുളയ്ക്കുന്നു വീണ്ടും

വാക്കിന്റെ ലഹരിയില്‍ മനമാഴ്ന്നിറങ്ങവേ
വാനോളമെത്തി തിരിച്ചി നീന്തും
ഇണക്കിളികളുടെ നൊമ്പരം പാട്ടായൊഴുകവേ
കണ്‍കുടം ചോരുന്ന കണികയില്‍ വിണ്ണീന്റെ
വെണ്‍നിലാവിന്‍ വളപൊട്ട് തിളങ്ങുന്നു
......................
......................