പി. കുഞ്ഞിരാമന്‍നായരെക്കുറിച്ചുള്ള മേഘരൂപന്‍ എന്ന കവിത നമുക്ക് പഠിക്കാനുണ്ട്. പി. യുടെ കവിതകള്‍ ആറ്റൂര്‍ രവിവര്‍മ്മയില്‍ ഉണര്‍ത്തിയ അനുഭൂതി തലത്തിന്‍റെ ഹൃദ്യമായ ആവിഷ്‌കാരമാണ് മേഘരൂപന്‍.
ആറ്റൂര്‍ മാത്രമല്ല, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പള്ളി, അക്കിത്തം തുടങ്ങീ അനേകം കവികളേയും പി. യുടെ കാവ്യപ്രപഞ്ചം സ്വാധീനിച്ചിട്ടുമുണ്ട്. പഴയവരോ പുതിയവരോ എന്ന ഭേദമില്ലാതെ കവിതയുടെ മണം അറിഞ്ഞ മാനവരെല്ലാം കുഞ്ഞിരാമന്‍നായരുടെ മുമ്പില്‍ തൊഴുകൈ അര്‍പ്പിച്ചുനില്‍ക്കുന്നു. ആത്മനിന്ദയും ആത്മഹര്‍ഷവും ഇത്രയും ആഴത്തില്‍ മലയാളിയെ അനുഭവിപ്പിച്ച മറ്റൊരു കവിയില്ല.
പി. എന്ന മഹാകവിയെക്കുറിച്ച് മുകളില്‍ പറഞ്ഞ കവികളടക്കം ഒട്ടനവധി പേര്‍ കവിതകള്‍ രചിക്കുകയുണ്ടായി. അത്തരത്തില്‍ കുഞ്ഞുണ്ണി മാഷ് രചിച്ച ഒരു കവിതയാണിത്. പി. യുടെ കാവ്യവ്യക്തിത്വത്തിന്‍റെ ഒരു പരിച്ഛേദം ഈ കവിതയില്‍ കാണാം.
#interestingread
ആറ്റൂര്‍ മാത്രമല്ല, ജി. ശങ്കരക്കുറുപ്പ്, വൈലോപ്പള്ളി, അക്കിത്തം തുടങ്ങീ അനേകം കവികളേയും പി. യുടെ കാവ്യപ്രപഞ്ചം സ്വാധീനിച്ചിട്ടുമുണ്ട്. പഴയവരോ പുതിയവരോ എന്ന ഭേദമില്ലാതെ കവിതയുടെ മണം അറിഞ്ഞ മാനവരെല്ലാം കുഞ്ഞിരാമന്‍നായരുടെ മുമ്പില്‍ തൊഴുകൈ അര്‍പ്പിച്ചുനില്‍ക്കുന്നു. ആത്മനിന്ദയും ആത്മഹര്‍ഷവും ഇത്രയും ആഴത്തില്‍ മലയാളിയെ അനുഭവിപ്പിച്ച മറ്റൊരു കവിയില്ല.
പി. എന്ന മഹാകവിയെക്കുറിച്ച് മുകളില്‍ പറഞ്ഞ കവികളടക്കം ഒട്ടനവധി പേര്‍ കവിതകള്‍ രചിക്കുകയുണ്ടായി. അത്തരത്തില്‍ കുഞ്ഞുണ്ണി മാഷ് രചിച്ച ഒരു കവിതയാണിത്. പി. യുടെ കാവ്യവ്യക്തിത്വത്തിന്‍റെ ഒരു പരിച്ഛേദം ഈ കവിതയില്‍ കാണാം.
#interestingread
പൗരാണിക കഥയില്‍ രൂപപ്പെടുത്തിയ ഇതിവൃത്തമാണ് പിംഗളയിലുള്ളത്.
സീതയ്ക്ക് ജന്മം നല്‍കിയ മിഥിലാപുരത്ത് പിംഗളയെന്ന വേശ്യ ജീവിച്ചിരുന്നു. സ്വേച്ഛാനുസാരിണിയായിരുന്ന അവള്‍ പതിവുപോലെ ഒരു പുരുഷനെ ഏകാന്തസ്ഥലത്തേക്ക് ആനയിക്കുവാന്‍ ആഗ്രഹിക്കുന്നവളായി വേഷഭൂഷാധികളോടെ വീട്ടുപടിക്കല്‍ കാത്തിരിക്കുകയായിരുന്നു. ഏറെ കാത്തിരുന്നിട്ടും ആരും അവളെ തേടിയെത്തിയില്ല. ആശാഭംഗം കൊണ്ട് അവളുടെ മുഖം വാടി.
വേഷവിധാനങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ച് തൃപ്തി വരുത്തി, തോഴിയുമായി സംസാരിച്ച്, നിരാശയില്‍ മുഴുകിയ പിംഗള വാതിലടച്ച്, ഏകാന്തതയെ തോഴിയാക്കി. ജീവിതത്തെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിച്ച പിംഗളയുടെ വിചാരധാരയ്ക്ക് രാമചിത്രപതനം ആക്കം കൂട്ടി. 'നിസ്സാരനായ ഒരുവനില്‍ നിന്ന് ആഗ്രഹപൂര്‍ത്തി കാംക്ഷിച്ച ഞാന്‍ അറിവില്ലാത്തവള്‍ തന്നെ. എന്‍റെ മനസ്സ് ഈശ്വരനില്‍ ചേര്‍ക്കാതെ തുച്ഛമായ മനുഷ്യരില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചല്ലോ.' ശൃംഗാരത്തെ രസമൗലിയായ ശാന്തം കൊണ്ടവള്‍ കീഴടക്കി. പുരുഷസമാഗമേച്ഛമൂലമുണ്ടാകുന്ന ദുഷ്ടാശയെ മനസ്സില്‍ നിന്നും നിശ്ശേഷം തുടച്ചുനീക്കി, ശാന്തയായി കിടന്നുറങ്ങി. പിറ്റേന്ന് കൈവല്യഭൂഷണഭൂഷിതയായ പിംഗളയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
സീതയ്ക്ക് ജന്മം നല്‍കിയ മിഥിലാപുരത്ത് പിംഗളയെന്ന വേശ്യ ജീവിച്ചിരുന്നു. സ്വേച്ഛാനുസാരിണിയായിരുന്ന അവള്‍ പതിവുപോലെ ഒരു പുരുഷനെ ഏകാന്തസ്ഥലത്തേക്ക് ആനയിക്കുവാന്‍ ആഗ്രഹിക്കുന്നവളായി വേഷഭൂഷാധികളോടെ വീട്ടുപടിക്കല്‍ കാത്തിരിക്കുകയായിരുന്നു. ഏറെ കാത്തിരുന്നിട്ടും ആരും അവളെ തേടിയെത്തിയില്ല. ആശാഭംഗം കൊണ്ട് അവളുടെ മുഖം വാടി.
വേഷവിധാനങ്ങള്‍ ഒരിക്കല്‍ക്കൂടി പരിശോധിച്ച് തൃപ്തി വരുത്തി, തോഴിയുമായി സംസാരിച്ച്, നിരാശയില്‍ മുഴുകിയ പിംഗള വാതിലടച്ച്, ഏകാന്തതയെ തോഴിയാക്കി. ജീവിതത്തെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിച്ച പിംഗളയുടെ വിചാരധാരയ്ക്ക് രാമചിത്രപതനം ആക്കം കൂട്ടി. 'നിസ്സാരനായ ഒരുവനില്‍ നിന്ന് ആഗ്രഹപൂര്‍ത്തി കാംക്ഷിച്ച ഞാന്‍ അറിവില്ലാത്തവള്‍ തന്നെ. എന്‍റെ മനസ്സ് ഈശ്വരനില്‍ ചേര്‍ക്കാതെ തുച്ഛമായ മനുഷ്യരില്‍ ചേര്‍ക്കാന്‍ ആഗ്രഹിച്ചല്ലോ.' ശൃംഗാരത്തെ രസമൗലിയായ ശാന്തം കൊണ്ടവള്‍ കീഴടക്കി. പുരുഷസമാഗമേച്ഛമൂലമുണ്ടാകുന്ന ദുഷ്ടാശയെ മനസ്സില്‍ നിന്നും നിശ്ശേഷം തുടച്ചുനീക്കി, ശാന്തയായി കിടന്നുറങ്ങി. പിറ്റേന്ന് കൈവല്യഭൂഷണഭൂഷിതയായ പിംഗളയാണ് ക്ഷേത്രത്തില്‍ പ്രവേശിച്ചത്.
ശങ്കരചരിതത്തിലെ സംഭവത്തെ ആധാരമാക്കിയാണ് ഉള്ളൂര്‍ ഈ ഖണ്ഡകാവ്യം എഴുതിയിരിക്കുന്നത്. ശങ്കരാചാര്യരുടെ ശിഷ്യനാണ് സനന്ദനന്‍. നരസിംഹമൂര്‍ത്തിയെ പ്രത്യക്ഷനാക്കുവാന്‍ സനന്ദനന്‍ കഠിനമായ തപസ് ആരംഭിച്ചു. അങ്ങനെയിരിക്കെ ചാത്തന്‍ എന്ന് പേരുള്ള ഒരു വേടന്‍ സനന്ദനന്‍റെ സമീപമെത്തി. ഏത് മൃഗത്തെ പിടിക്കാനാണ് കാട്ടില്‍ വന്നതെന്ന് ചാത്തന്‍ സനന്ദനനോട് ചോദിച്ചു. സനന്ദന് ഇതുകേട്ട് രസം തോന്നുകയും ചാത്തനെ പറ്റിച്ചുകളയാമെന്ന് തീരുമാനിക്കുകയും ചെയ്തു. സനന്ദനന്‍ നരസിംഹമൂര്‍ത്തിയുടെ രൂപം വിവരിച്ചുകൊടുത്തു. ശുദ്ധഗതിക്കാരനായ ചാത്തന്‍ എല്ലാം വിശ്വസിച്ചു.
ചാത്തന്‍ അത്തരമൊരു മൃഗത്തെത്തേടി രാവും പകലും അലഞ്ഞു. പെട്ടന്നൊരു ദിവസം മഹാവിഷ്ണു നരസിംഹരൂപത്തില്‍ ചാത്തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ചാത്തന്‍ മൃഗത്തെ പിടിച്ചുകെട്ടി സനന്ദനന്‍റെ അടുത്തുചെന്നു. സനന്ദനന് വലിയ അത്ഭുതമായി. എത്ര നാളായി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്താന്‍ തപസ് ചെയ്യുന്നു. ഒടുവില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടത് വേടന് മുമ്പില്‍. മഹാവിഷ്ണു, ജാതിയനുസരിച്ച് ഉച്ചനീചത്വം കല്പ്പിക്കുന്നതിലെ അര്‍ഥശൂന്യതയെക്കുറിച്ച് സനന്ദനനെ ഉപദേശിക്കുന്നു. സനന്ദനന്‍റെ എല്ലാ അഹങ്കാരവും അതോടെ അടങ്ങി.
ചാത്തന്‍ അത്തരമൊരു മൃഗത്തെത്തേടി രാവും പകലും അലഞ്ഞു. പെട്ടന്നൊരു ദിവസം മഹാവിഷ്ണു നരസിംഹരൂപത്തില്‍ ചാത്തന്റെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു. ചാത്തന്‍ മൃഗത്തെ പിടിച്ചുകെട്ടി സനന്ദനന്‍റെ അടുത്തുചെന്നു. സനന്ദനന് വലിയ അത്ഭുതമായി. എത്ര നാളായി മഹാവിഷ്ണുവിനെ പ്രത്യക്ഷപ്പെടുത്താന്‍ തപസ് ചെയ്യുന്നു. ഒടുവില്‍ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടത് വേടന് മുമ്പില്‍. മഹാവിഷ്ണു, ജാതിയനുസരിച്ച് ഉച്ചനീചത്വം കല്പ്പിക്കുന്നതിലെ അര്‍ഥശൂന്യതയെക്കുറിച്ച് സനന്ദനനെ ഉപദേശിക്കുന്നു. സനന്ദനന്‍റെ എല്ലാ അഹങ്കാരവും അതോടെ അടങ്ങി.
ആനന്ദന്‍ എന്ന ബുദ്ധഭിക്ഷു ഒരു ദിവസം വിജനമായ സ്ഥലത്തുകൂടി യാത്ര ചെയ്യുകയായിരുന്നു.ദാഹിച്ചുവലഞ്ഞ ആനന്ദഭിക്ഷു ഒരു സ്ത്രീയോട് കുടിനീര് തരണമെന്ന് അപേക്ഷിക്കുന്നു. താന്‍ താഴ്‌ന്നജാതിയില്‍പ്പെട്ടതിനാല്‍ ഭിക്ഷുവിന് ജലം നല്‍കാന്‍ തനിക്ക് യോഗ്യതയില്ലെന്ന് സ്ത്രീ പറയുന്നു. താന്‍ ജാതിയല്ല ചോദിച്ചത് കുടിനീരാണെന്ന് ആനന്ദഭിക്ഷു മറുപടി പറയുന്നു. തുടര്‍ന്ന് ജാതിവ്യവസ്ഥയുടെ ഭീകരതയേക്കുറിച്ചും അര്‍ഥശൂന്യതയെക്കുറിച്ചും ആ സ്ത്രീയോട് ആനന്ദന്‍ പറയുന്നു.
യോഗിയോട് ആദരവ് തോന്നിയ ആ സ്ത്രീ ആനന്ദന്‍റെ ശിഷ്യയാകുന്നു - ഇതാണ് ചണ്ഡാലഭിക്ഷുകിയുടെ ഇതിവൃത്തം. ആശാന്‍റെ ബുദ്ധദര്‍ശനം ഏറെ മിഴിവോടെ പ്രത്യക്ഷപ്പെടുന്ന കൃതി കൂടെയാണിത്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ - പ്രത്യേകിച്ച് ജാതി വ്യവസ്ഥയെ - എതിര്‍ക്കാന്‍ ആശാന്‍റെ ആയുധമായിരുന്നു ബുദ്ധദര്‍ശനങ്ങള്‍.
#extractfromclassnotes
യോഗിയോട് ആദരവ് തോന്നിയ ആ സ്ത്രീ ആനന്ദന്‍റെ ശിഷ്യയാകുന്നു - ഇതാണ് ചണ്ഡാലഭിക്ഷുകിയുടെ ഇതിവൃത്തം. ആശാന്‍റെ ബുദ്ധദര്‍ശനം ഏറെ മിഴിവോടെ പ്രത്യക്ഷപ്പെടുന്ന കൃതി കൂടെയാണിത്. ഹിന്ദുമതത്തിലെ അനാചാരങ്ങളെ - പ്രത്യേകിച്ച് ജാതി വ്യവസ്ഥയെ - എതിര്‍ക്കാന്‍ ആശാന്‍റെ ആയുധമായിരുന്നു ബുദ്ധദര്‍ശനങ്ങള്‍.
#extractfromclassnotes
'നരനു നരനശുദ്ധവസ്തുവായി' കാണുന്ന ജാതി വ്യവസ്ഥയ്ക്കെതിരേയുള്ള ആശാന്‍റെ ശക്തമായ മനോഭാവം പ്രകടമാകുന്ന കൃതിയാണ് ദുരവസ്ഥ.
മാപ്പിളലഹളയുടെ ഇടിത്തീയില്‍ നിന്നും ഓടിയകന്ന് പുലയന്‍റെ പുല്‍മാടത്തിലഭയം തേടുന്ന സാവിത്രി, പുലയയുവാവായ ചാത്തന്‍റെ ഹൃദയമാടത്തില്‍ പ്രേമസൗഖ്യം അനുഭവിക്കുന്നതാണ് ദുരവസ്ഥയിലെ പ്രമേയം. ചാത്തന്‍റെ നിസ്വാര്‍ഥപരിചരണങ്ങള്‍ ആ പ്രണയം വളര്‍ത്തുകയും ചെയ്യുന്നു. വര്‍ണ്ണ വര്‍ഗ വിവേചനത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ആശാന്‍റെ സ്നേഹസങ്കല്‍പ്പം ഇവിടെ വ്യക്തമാകുന്നു.
"വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ
പൊട്ടിച്ചെറിയുക കാല്‍വിലങ്ങും"
- ജാതിക്കെതിരെയുള്ള ആശാന്‍റെ രോക്ഷം ഈ കവിതയില്‍ മുഴങ്ങുന്നു.
#extractfromclassnotes
മാപ്പിളലഹളയുടെ ഇടിത്തീയില്‍ നിന്നും ഓടിയകന്ന് പുലയന്‍റെ പുല്‍മാടത്തിലഭയം തേടുന്ന സാവിത്രി, പുലയയുവാവായ ചാത്തന്‍റെ ഹൃദയമാടത്തില്‍ പ്രേമസൗഖ്യം അനുഭവിക്കുന്നതാണ് ദുരവസ്ഥയിലെ പ്രമേയം. ചാത്തന്‍റെ നിസ്വാര്‍ഥപരിചരണങ്ങള്‍ ആ പ്രണയം വളര്‍ത്തുകയും ചെയ്യുന്നു. വര്‍ണ്ണ വര്‍ഗ വിവേചനത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ക്കുന്ന ആശാന്‍റെ സ്നേഹസങ്കല്‍പ്പം ഇവിടെ വ്യക്തമാകുന്നു.
"വെട്ടിമുറിക്കുക കാല്‍ച്ചങ്ങല വിഭോ
പൊട്ടിച്ചെറിയുക കാല്‍വിലങ്ങും"
- ജാതിക്കെതിരെയുള്ള ആശാന്‍റെ രോക്ഷം ഈ കവിതയില്‍ മുഴങ്ങുന്നു.
#extractfromclassnotes
ഭര്‍ത്താവിന്‍റെ മരണശേഷം കാമുകനായ മദനനെ തേടി ലീല അലയുകയാണ്. മദനന്‍ ലീലയുടെ വിവാഹവാര്‍ത്തയറിഞ്ഞ് കാട്ടിലും അലയുന്നു. ഏറെ തിരച്ചിലുകള്‍ക്ക് ശേഷം ലീല മദനനെ കണ്ടെത്തി. അസ്ഥിമാത്രശേഷനായ അയാള്‍ ഭ്രാന്തനെപോലെ ആയിക്കഴിഞ്ഞിരുന്നു. ലീലയെ കണ്ടമാത്രയില്‍ എല്ലാംമറന്ന് അവര്‍ ഒരുമാത്ര ആലിംഗനബദ്ധരായെങ്കിലും പെട്ടെന്നയാള്‍ പര്‍വതമുകളിലേക്ക് ധൂസര മേഘരേഖപോലെ അപ്രത്യക്ഷമാകുന്നു. താഴെ പതഞ്ഞൊഴുകുന്ന രേവാനദിയിലേക്ക് മറയുകയും ചെയ്യുന്നു. പിന്നാലെ ലീലയും. മരണത്തേയും അതിലംഘിക്കുന്ന അനശ്വര പ്രണയത്തിന് ആശാന്‍ ലീലയിലൂടെ ശ്വാശതസ്മാരകം സൃഷ്ടിക്കുന്നു. ഇരുവരുടേയും മരണശേഷം രണ്ട് തേജസ്വരൂപിണികള്‍ ലീലയുടെ തോഴിയായ മാധവിക്ക് പ്രത്യക്ഷപ്പെട്ടു പറയുന്നു:
"ആരും തോഴിയുലകിൽ മറയു-
ന്നില്ല; മാംസം വെടിഞ്ഞാൽ-
ത്തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതൻ ദേഹബന്ധം"
#extractsfromclassnotes
"ആരും തോഴിയുലകിൽ മറയു-
ന്നില്ല; മാംസം വെടിഞ്ഞാൽ-
ത്തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതൻ ദേഹബന്ധം"
#extractsfromclassnotes
മേഘരൂപനെക്കുറിച്ച് ആറ്റൂർ:
പി യുടെ കവിതകളോടാണ് എനിക്ക് കൂടുതൽ അടുപ്പം തോന്നിയത്. മേഘരൂപൻ എന്ന കവിത ഞാനെഴുതിയത് തന്നെ പി - യെ ഓർത്താണ്. ക്ലാസ്സിൽ കാളിദാസൻ കവിത പഠിപ്പിച്ചതാണ് ആ കവിതയ്ക്ക് കാരണമായത്. ഒപ്പം കുട്ടികൃഷ്ണമാരാരുടെ നിരൂപണം വായിച്ചതും ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു.
കുഞ്ഞിരാമൻ നായർക്ക് മേഘത്തിന്റെ ഛായയുണ്ട്. അദ്ദേഹത്തെ ഞാൻ ആ കവിത ചൊല്ലി കേൾപ്പിച്ചു. അപ്പോൾ "ഞാൻ മേഘമൊന്നുമല്ല" എന്നുപറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.
അദ്ദേഹത്തെ പോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. കണ്ടുമുട്ടുമ്പോൾ ഞാൻ ചോദിക്കും: "എങ്ങോട്ടാ പോകുന്നത്" "എങ്ങോട്ടാണാവോ, നിശ്ചയമില്ല" എന്നുപറയും. ഒരു ലക്ഷ്യവുമില്ലാതെ യാത്രയായിരുന്നു അദ്ദേഹത്തിൻറെ ജീവിതം.
(ആറ്റൂർ രവിവർമ്മയുടെ അവസാനത്തെ അഭിമുഖ സംഭാഷണത്തിൽ നിന്ന്)
പി യുടെ കവിതകളോടാണ് എനിക്ക് കൂടുതൽ അടുപ്പം തോന്നിയത്. മേഘരൂപൻ എന്ന കവിത ഞാനെഴുതിയത് തന്നെ പി - യെ ഓർത്താണ്. ക്ലാസ്സിൽ കാളിദാസൻ കവിത പഠിപ്പിച്ചതാണ് ആ കവിതയ്ക്ക് കാരണമായത്. ഒപ്പം കുട്ടികൃഷ്ണമാരാരുടെ നിരൂപണം വായിച്ചതും ഉള്ളിൽ കിടക്കുന്നുണ്ടായിരുന്നു.
കുഞ്ഞിരാമൻ നായർക്ക് മേഘത്തിന്റെ ഛായയുണ്ട്. അദ്ദേഹത്തെ ഞാൻ ആ കവിത ചൊല്ലി കേൾപ്പിച്ചു. അപ്പോൾ "ഞാൻ മേഘമൊന്നുമല്ല" എന്നുപറഞ്ഞു എന്നെ കെട്ടിപ്പിടിച്ചു.
അദ്ദേഹത്തെ പോലൊരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല. കണ്ടുമുട്ടുമ്പോൾ ഞാൻ ചോദിക്കും: "എങ്ങോട്ടാ പോകുന്നത്" "എങ്ങോട്ടാണാവോ, നിശ്ചയമില്ല" എന്നുപറയും. ഒരു ലക്ഷ്യവുമില്ലാതെ യാത്രയായിരുന്നു അദ്ദേഹത്തിൻറെ ജീവിതം.
(ആറ്റൂർ രവിവർമ്മയുടെ അവസാനത്തെ അഭിമുഖ സംഭാഷണത്തിൽ നിന്ന്)
Dear Students,
Kerala has been witnessing heavy rainfall for a week, with many places affected by inundation and landslides.
Nearly 2.5 lakh people are sheltered in relief camps.
As an effort to support the relief and rehabilitation activities, we are organising a *material collection drive on Tuesday(13.08.19) in Annexe Building from 12 pm to 5 pm*
Materials requested by district administration and Thiruvananthapuram cooperation is posted below.
iLearnIAS request everyone to join this initiative
Thank you
NB: Please note that only new clothes will be accepted.
Kerala has been witnessing heavy rainfall for a week, with many places affected by inundation and landslides.
Nearly 2.5 lakh people are sheltered in relief camps.
As an effort to support the relief and rehabilitation activities, we are organising a *material collection drive on Tuesday(13.08.19) in Annexe Building from 12 pm to 5 pm*
Materials requested by district administration and Thiruvananthapuram cooperation is posted below.
iLearnIAS request everyone to join this initiative
Thank you
NB: Please note that only new clothes will be accepted.
ആക്രമിക്കാൻ മുന്നോട്ടാഞ്ഞ ജബ്ബാറിൻെറ കൈ ഉയർന്ന ഉടനെ അച്ചൻ അവനെ ചവിട്ടിവീഴ്ത്തി എന്നതാണു കഥാംശം. നഗ്നമായ ഈ സംഭവം അതേപടി ഭാഷയിലാക്കിയാൽ അത് പൈങ്കിളിയാവും. പകരം അലങ്കാരങ്ങളിൽ പൊതിഞ്ഞാൽ ഉദാത്തസാഹിത്യവുമാകും. ഇതാണ് കണിശമായും 'ഹിഗ്വിറ്റ'യിൽ സംഭവിക്കുന്നത്.
ജബ്ബാറിൻെറ കൈ ഉയർന്നപ്പോൾ അച്ഛൻ ഒരാൾമാറാട്ടത്തിനു വിധേയനാവുന്നു. കാണികളുടെ പ്രോത്സാഹനവും ആവേശവും ഏറ്റുവാങ്ങികൊണ്ട് പന്ത് ചവിട്ടാനായുന്ന കളിക്കാരനായി ഗീവർഗീസച്ചൻ മാറുകയാണ്. തന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന തൻെറ അച്ഛൻ പി.ടി. മാഷായി തന്നെ നോക്കി നിൽക്കുന്നത് ഗീവർഗീസച്ചൻ കാണുന്നു.
ഫുട്ബോൾ കളിയുടെ ടി.വി ദൃശ്യങ്ങളുടെ ഭാഷയിലാണ് അച്ഛൻെറ ആക്രമണം. പ്രതിനായകനെ നായകൻ അടിച്ചുവീഴ്ത്തുന്നതിൽ സാധരണ കാണാറുള്ള പ്രചോദകങ്ങളൊന്നും ഇവിടെയില്ല. ക്രൗര്യമോ വിദ്വേഷമോ കൂടാതെ ദൈവേച്ഛ നിറവേറ്റുന്നരീതിയിൽ അച്ഛൻ ജബ്ബാറിനെ ചവിട്ടിവീഴ്ത്തുന്നു. നായകൻ അച്ചനായതുകൊണ്ട് നായികയോടുള്ള അനുരാഗം ഇവിടെ ഒരു ചോദകമാവുന്നില്ല. ഫുട്ബോൾ കളിയുടെ രൂപത്തിൽ അവതരിപ്പിച്ചതുകൊണ്ട് മർദ്ദനം ക്രൗര്യത്തിൻെറ നിദർശനവുമാവില്ല. ജബ്ബാറിനെ ചവിട്ടിവീഴ്ത്തുന്ന ഈ അന്ത്യരംഗത്തിനുള്ള ന്യായികരണമാണ് ഗീവർഗീസ് അച്ഛൻെറ പഴയ ഫുട്ബോൾ ഭൂതകാലം മുഴുവനും.
'ഗീവറീതെ, ഗീവറീതെ' എന്നാർത്തുകൊണ്ടാണ് കാണികൾ കളിക്കാരനായ ഗീവർഗീസിനെ ഗോൾമുഖത്തെത്തിക്കുന്നതെങ്കിൽ അതു പോലെ തന്നെയുള്ള മറ്റൊരാരവം അച്ചൻ ജബ്ബാറിനെ ചവിട്ടിവീഴ്ത്തുമ്പോഴും ഉയരുന്നു.മോഹൻലാൽ കീരിക്കാടൻ ജോസിനെ അടിച്ചുവീഴ്ത്തുമ്പോൾ കൊട്ടകയിൽ ഉയരുന്ന ആരവമാണിത്.
~വി. സി. ശ്രീജൻ(ശാസകന്റെ മൃദുസ്പർശം)
ജബ്ബാറിൻെറ കൈ ഉയർന്നപ്പോൾ അച്ഛൻ ഒരാൾമാറാട്ടത്തിനു വിധേയനാവുന്നു. കാണികളുടെ പ്രോത്സാഹനവും ആവേശവും ഏറ്റുവാങ്ങികൊണ്ട് പന്ത് ചവിട്ടാനായുന്ന കളിക്കാരനായി ഗീവർഗീസച്ചൻ മാറുകയാണ്. തന്നെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന തൻെറ അച്ഛൻ പി.ടി. മാഷായി തന്നെ നോക്കി നിൽക്കുന്നത് ഗീവർഗീസച്ചൻ കാണുന്നു.
ഫുട്ബോൾ കളിയുടെ ടി.വി ദൃശ്യങ്ങളുടെ ഭാഷയിലാണ് അച്ഛൻെറ ആക്രമണം. പ്രതിനായകനെ നായകൻ അടിച്ചുവീഴ്ത്തുന്നതിൽ സാധരണ കാണാറുള്ള പ്രചോദകങ്ങളൊന്നും ഇവിടെയില്ല. ക്രൗര്യമോ വിദ്വേഷമോ കൂടാതെ ദൈവേച്ഛ നിറവേറ്റുന്നരീതിയിൽ അച്ഛൻ ജബ്ബാറിനെ ചവിട്ടിവീഴ്ത്തുന്നു. നായകൻ അച്ചനായതുകൊണ്ട് നായികയോടുള്ള അനുരാഗം ഇവിടെ ഒരു ചോദകമാവുന്നില്ല. ഫുട്ബോൾ കളിയുടെ രൂപത്തിൽ അവതരിപ്പിച്ചതുകൊണ്ട് മർദ്ദനം ക്രൗര്യത്തിൻെറ നിദർശനവുമാവില്ല. ജബ്ബാറിനെ ചവിട്ടിവീഴ്ത്തുന്ന ഈ അന്ത്യരംഗത്തിനുള്ള ന്യായികരണമാണ് ഗീവർഗീസ് അച്ഛൻെറ പഴയ ഫുട്ബോൾ ഭൂതകാലം മുഴുവനും.
'ഗീവറീതെ, ഗീവറീതെ' എന്നാർത്തുകൊണ്ടാണ് കാണികൾ കളിക്കാരനായ ഗീവർഗീസിനെ ഗോൾമുഖത്തെത്തിക്കുന്നതെങ്കിൽ അതു പോലെ തന്നെയുള്ള മറ്റൊരാരവം അച്ചൻ ജബ്ബാറിനെ ചവിട്ടിവീഴ്ത്തുമ്പോഴും ഉയരുന്നു.മോഹൻലാൽ കീരിക്കാടൻ ജോസിനെ അടിച്ചുവീഴ്ത്തുമ്പോൾ കൊട്ടകയിൽ ഉയരുന്ന ആരവമാണിത്.
~വി. സി. ശ്രീജൻ(ശാസകന്റെ മൃദുസ്പർശം)
കവി എന്ന നിലയ്ക്ക് അർഹിക്കുന്ന പ്രസിദ്ധിയോ അംഗീകാരമോ പിൽക്കാല സാഹിത്യത്തിൽ ലഭിക്കാൻ ഭാഗ്യമില്ലാതെപോയ കണ്ണശ്ശകവികൾ തങ്ങളുടെ കാലത്തും തൊട്ടടുത്ത നൂറ്റാണ്ടുകളിലും ജീവിച്ചിരുന്ന എത്രയോ കവികൾക്ക് ബഹുധാ അനുകരണീയരായിരുന്നു.
നിരണം വൃത്തത്തിൽ കവിതയെഴുതിയ അസംഖ്യേയരായ സമകാലിക കവികൾക്കു പുറമേ, യുഗസൃഷ്‌ടാക്കളായ എഴുത്തച്ഛൻ, നമ്പ്യാർ തുടങ്ങിയ പിൽക്കാല കവികളിലൊക്കെയും കണ്ണശ്ശകവിയുടെ അനിരോധ്യമായ സ്വാധീനം കാണുന്നു. കാവ്യസന്ദർഭങ്ങൾ, വാങ്മയ ചിത്രങ്ങൾ, കൽപ്പനകൾ, ശൈലിവിശേഷങ്ങൾ, മൂലകഥാവൃതിയാനങ്ങൾ, ഇതിവൃത്തങ്ങൾ, എന്തിന് വൃത്തങ്ങളുടെ കാര്യത്തിൽപോലും എഴുത്തച്ഛന് കണ്ണശ്ശനോട് തീരാത്ത കടപ്പാടുണ്ട്. പ്രസിദ്ധമായ നിരണംവൃത്തം വലിയ മാറ്റമൊന്നും വരുത്താതെ ഓട്ടൻതുള്ളലിലാക്കിയതിലും പുരാണകഥാ പ്രതിപാദനഘട്ടങ്ങളിൽ കേരളീയ സംസ്കാരിക പശ്ചാത്തലം പ്രതിബിംബിപ്പിക്കുന്നതിലും കുഞ്ചൻനമ്പ്യാർ കണ്ണശ്ശനോട് കടപ്പെട്ടിരിക്കുന്നു.
പ്രാചീനചമ്പുക്കളിലെ താളലയാത്മകമായ ഗദ്യത്തിലും, ചില സംസ്കൃത വൃത്തങ്ങളിലും ബ്രാഹ്മണി പാട്ടുകളിലും മാന്ത്രിക ചടങ്ങുകളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ദ്രാവിഡീയ വൃത്തവിശേഷത്തെ തേച്ചുമിനുക്കി മഹാകാവ്യരചയ്‌ക്കുപയോഗപെടുത്തി നിരണം വൃത്തമെന്ന പേരിൽ പ്രചാരവും നിലവാരവും നേടിക്കൊടുത്തത് ഈ കവികളാണ്.
രാമായണം, ഭാരതം, ഭാഗവതം എന്നി സംസ്കൃത കാവ്യേതിഹാസപുരാണങ്ങളെ മലയാളികൾക്ക് പാടിയറിയാൻ പറ്റിയവിധം ചുരുക്കി പ്രതിപാദിച്ച ഈ കവിയിൽ നിന്നുതന്നെയാണ് പിൽക്കാലത്ത് അവ പല രീതിയിൽ പാടിപ്പരീക്ഷിക്കുവാൻ എഴുത്തച്ഛനും, അയ്യിപ്പിള്ളി ആശാനും കോട്ടയം കേരളവർമ്മയ്ക്കും പ്രേരണ ലഭിച്ചത്.
സ്വന്തം നിലയ്ക്കു പ്രസിദ്ധി നേടി അദ്യതനസാഹിത്യത്തോളം എത്തിനിൽക്കാൻ കഴിയാതെപോയ ഈ കവികൾ കേരളത്തിലെ കവികളുടെ കവികളായിരുന്നു. കേവലമായ ഫോക് പാരമ്പര്യത്തിൽ നിന്നു മലയാളകവിതയെ മഹത്തായ എപ്പിക് പാരമ്പര്യത്തിലേക്ക് പിടിച്ചുയർത്തിയത് കണ്ണശ്ശകവികളാണ്.
ആദ്യ കവിയായ വാല്‌മീകിക്ക് സംസ്കൃതസാഹിത്യത്തിലും സ്പെൻസർക്ക് ഇംഗ്ലീഷ് സാഹിത്യത്തിലുമുള്ള സ്ഥാനം മലയാളത്തിൽ ഈ രാമായണകർത്താവിനുണ്ട്.
കവികളുടെ കവികൾ (ഡോ. പുതുശ്ശേരി രാമചന്ദ്രൻ)
#addonnotes
നിരണം വൃത്തത്തിൽ കവിതയെഴുതിയ അസംഖ്യേയരായ സമകാലിക കവികൾക്കു പുറമേ, യുഗസൃഷ്‌ടാക്കളായ എഴുത്തച്ഛൻ, നമ്പ്യാർ തുടങ്ങിയ പിൽക്കാല കവികളിലൊക്കെയും കണ്ണശ്ശകവിയുടെ അനിരോധ്യമായ സ്വാധീനം കാണുന്നു. കാവ്യസന്ദർഭങ്ങൾ, വാങ്മയ ചിത്രങ്ങൾ, കൽപ്പനകൾ, ശൈലിവിശേഷങ്ങൾ, മൂലകഥാവൃതിയാനങ്ങൾ, ഇതിവൃത്തങ്ങൾ, എന്തിന് വൃത്തങ്ങളുടെ കാര്യത്തിൽപോലും എഴുത്തച്ഛന് കണ്ണശ്ശനോട് തീരാത്ത കടപ്പാടുണ്ട്. പ്രസിദ്ധമായ നിരണംവൃത്തം വലിയ മാറ്റമൊന്നും വരുത്താതെ ഓട്ടൻതുള്ളലിലാക്കിയതിലും പുരാണകഥാ പ്രതിപാദനഘട്ടങ്ങളിൽ കേരളീയ സംസ്കാരിക പശ്ചാത്തലം പ്രതിബിംബിപ്പിക്കുന്നതിലും കുഞ്ചൻനമ്പ്യാർ കണ്ണശ്ശനോട് കടപ്പെട്ടിരിക്കുന്നു.
പ്രാചീനചമ്പുക്കളിലെ താളലയാത്മകമായ ഗദ്യത്തിലും, ചില സംസ്കൃത വൃത്തങ്ങളിലും ബ്രാഹ്മണി പാട്ടുകളിലും മാന്ത്രിക ചടങ്ങുകളിലും മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ദ്രാവിഡീയ വൃത്തവിശേഷത്തെ തേച്ചുമിനുക്കി മഹാകാവ്യരചയ്‌ക്കുപയോഗപെടുത്തി നിരണം വൃത്തമെന്ന പേരിൽ പ്രചാരവും നിലവാരവും നേടിക്കൊടുത്തത് ഈ കവികളാണ്.
രാമായണം, ഭാരതം, ഭാഗവതം എന്നി സംസ്കൃത കാവ്യേതിഹാസപുരാണങ്ങളെ മലയാളികൾക്ക് പാടിയറിയാൻ പറ്റിയവിധം ചുരുക്കി പ്രതിപാദിച്ച ഈ കവിയിൽ നിന്നുതന്നെയാണ് പിൽക്കാലത്ത് അവ പല രീതിയിൽ പാടിപ്പരീക്ഷിക്കുവാൻ എഴുത്തച്ഛനും, അയ്യിപ്പിള്ളി ആശാനും കോട്ടയം കേരളവർമ്മയ്ക്കും പ്രേരണ ലഭിച്ചത്.
സ്വന്തം നിലയ്ക്കു പ്രസിദ്ധി നേടി അദ്യതനസാഹിത്യത്തോളം എത്തിനിൽക്കാൻ കഴിയാതെപോയ ഈ കവികൾ കേരളത്തിലെ കവികളുടെ കവികളായിരുന്നു. കേവലമായ ഫോക് പാരമ്പര്യത്തിൽ നിന്നു മലയാളകവിതയെ മഹത്തായ എപ്പിക് പാരമ്പര്യത്തിലേക്ക് പിടിച്ചുയർത്തിയത് കണ്ണശ്ശകവികളാണ്.
ആദ്യ കവിയായ വാല്‌മീകിക്ക് സംസ്കൃതസാഹിത്യത്തിലും സ്പെൻസർക്ക് ഇംഗ്ലീഷ് സാഹിത്യത്തിലുമുള്ള സ്ഥാനം മലയാളത്തിൽ ഈ രാമായണകർത്താവിനുണ്ട്.
കവികളുടെ കവികൾ (ഡോ. പുതുശ്ശേരി രാമചന്ദ്രൻ)
#addonnotes
എൻ_വി_ഗാന്ധിയും_ഗോഡ്സെയും_കവിത.pdf
298.7 KB
രാഷ്ട്രീയ ജീര്‍ണതകള്‍ക്കെതിരെയുള്ള ധര്‍മരോഷമാണ് എന്‍.വി. കവിതയുടെ മുഖ്യഭാവം.
ആദര്‍ശങ്ങളുടെ കനലുകള്‍ കെട്ടടങ്ങിയ
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ അതാണ് 'ഗാന്ധിയും ഗോഡ്‌സെയും' എന്ന എൻ. വിയുടെ കവിത.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1964-65 കാലത്താണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. അഞ്ചുഭാഗങ്ങളുള്ള നീണ്ട കവിത അഞ്ച്
വ്യത്യസ്ത ലക്കങ്ങളിലായിട്ടാണ് വന്നത്.
'അരിവാങ്ങുവാന്‍ ക്യൂവില്‍ തിങ്ങിനില്‍ക്കുന്നു ഗാന്ധി/അരികെ കൂറ്റന്‍ കാറിലേറി നീങ്ങുന്നു ഗോഡ്‌സേ' എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.
തുടർന്ന് വായിക്കുക:
ആദര്‍ശങ്ങളുടെ കനലുകള്‍ കെട്ടടങ്ങിയ
ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍ അതാണ് 'ഗാന്ധിയും ഗോഡ്‌സെയും' എന്ന എൻ. വിയുടെ കവിത.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 1964-65 കാലത്താണ് അത് പ്രസിദ്ധീകരിക്കപ്പെട്ടത്. അഞ്ചുഭാഗങ്ങളുള്ള നീണ്ട കവിത അഞ്ച്
വ്യത്യസ്ത ലക്കങ്ങളിലായിട്ടാണ് വന്നത്.
'അരിവാങ്ങുവാന്‍ ക്യൂവില്‍ തിങ്ങിനില്‍ക്കുന്നു ഗാന്ധി/അരികെ കൂറ്റന്‍ കാറിലേറി നീങ്ങുന്നു ഗോഡ്‌സേ' എന്നിങ്ങനെയാണ് കവിത തുടങ്ങുന്നത്.
തുടർന്ന് വായിക്കുക:
Indhulekha Khadeeja Study.pdf
4.7 MB
ഇന്ദുലേഖമാരുടെ നാട്ടുമര്യാദകൾ
നോവലെഴുതിയ ചന്തുമേനോൻ കൂടുതൽ കാലം ജീവിച്ചിരുന്നുവെങ്കിൽ, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കൽപ്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കിൽ, പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാകുമ്പോഴേക്കും ആ മിഥുനങ്ങൾ വാർധക്യത്തിലെത്തിയുമായിരിക്കും. അവരുടെ മനസ്സുകൾക്കും ജീവിതങ്ങൾക്കും ഏറെ മാറ്റങ്ങളും വന്നുകാണും. അവർ രണ്ടുപേരും എങ്ങനെയായിരിക്കും ഈ മാറ്റങ്ങളെ കണ്ടിരിക്കുക? എങ്ങനെയായിരുന്നിരിക്കും അവരുടെ ജീവിതം?
തുടര്‍ന്ന് വായിക്കുക...
നോവലെഴുതിയ ചന്തുമേനോൻ കൂടുതൽ കാലം ജീവിച്ചിരുന്നുവെങ്കിൽ, കഥാപാത്രങ്ങളായ മാധവനും ഇന്ദുലേഖയും സാങ്കൽപ്പിക കഥാപാത്രങ്ങളല്ലായിരുന്നുവെങ്കിൽ, പിന്നീടാ മാറ്റങ്ങളിലൂടെ കടന്നുപോയിക്കാണും. ഇന്ത്യയുടെ സ്വാതന്ത്ര്യകാലമാകുമ്പോഴേക്കും ആ മിഥുനങ്ങൾ വാർധക്യത്തിലെത്തിയുമായിരിക്കും. അവരുടെ മനസ്സുകൾക്കും ജീവിതങ്ങൾക്കും ഏറെ മാറ്റങ്ങളും വന്നുകാണും. അവർ രണ്ടുപേരും എങ്ങനെയായിരിക്കും ഈ മാറ്റങ്ങളെ കണ്ടിരിക്കുക? എങ്ങനെയായിരുന്നിരിക്കും അവരുടെ ജീവിതം?
തുടര്‍ന്ന് വായിക്കുക...
"ഒരു നഗരവേശ്യക്ക്/ ദേവദാസിക്ക് കാമുകന്റെ കത്തുമായിപോകുന്ന വേണാട്ടെ ഇളംകൂർവാഴ്ചയുടെ വഴിനടപ്പിന്റെ കഥയാണ് ഉണ്ണുനീലിസന്ദേശമെന്ന് ഇനിയും പറഞ്ഞുനടക്കുന്നതിൽ കാര്യമില്ല. വാക്കിനുവാക്കിന് അർത്ഥം കണ്ടെത്തൽ മാത്രമാണ് വായനയെന്നു കരുതുന്നിടത്തോളം ഇത്രയേ നടക്കുകയുമുള്ളൂ.
ചുഴിഞ്ഞാലോചിച്ചാൽ, ഏതാനും നാട്ടുനങ്ങുകളുടെ അവയവവടിവുകളുടെ ഏണും കോണുമൊപ്പിച്ച വർണ്ണനകളോ രതികേളിവൈഭവത്തിന്റെ പരസ്യപ്പലകയോ അല്ല മണിപ്രവാളമെന്നു മനസ്സിലാവും. അതിന്നു, പക്ഷെ കൃതികളെ സമഗ്രമായി കാണാൻ കഴിയണം.
പഠനം പരാവർത്തനത്തിന്നു പുറത്തേക്കു കടന്നാൽ മലനാട്ടുസംസ്കൃതി തെഴുത്ത് തിടം വെച്ചുവരുന്ന കാഴ്ച കാണാം. പ്രാദേശിക സംസ്കാരത്തിന്റെയും ഭാഷയുടെയും ചിനപ്പു പൊട്ടുന്നതും വൈദ്യവും ജ്യോതിഷവും തച്ചുശാസ്ത്രവും നാട്ടുവഴികളിലേക്ക് തിരിയുന്നതും കാണാം. അതായത് ഉണ്ണുനീലി സന്ദേശം, ഉണ്ണുനീലിക്കുള്ള സന്ദേശം മാത്രമല്ലെന്ന് ചുരുക്കം."
~ഡോ. കെ.വി. ദിലീപ് കുമാര്‍(സന്ദേശത്തിന്‍റെ സംസ്കാരപാഠങ്ങള്‍)
ചുഴിഞ്ഞാലോചിച്ചാൽ, ഏതാനും നാട്ടുനങ്ങുകളുടെ അവയവവടിവുകളുടെ ഏണും കോണുമൊപ്പിച്ച വർണ്ണനകളോ രതികേളിവൈഭവത്തിന്റെ പരസ്യപ്പലകയോ അല്ല മണിപ്രവാളമെന്നു മനസ്സിലാവും. അതിന്നു, പക്ഷെ കൃതികളെ സമഗ്രമായി കാണാൻ കഴിയണം.
പഠനം പരാവർത്തനത്തിന്നു പുറത്തേക്കു കടന്നാൽ മലനാട്ടുസംസ്കൃതി തെഴുത്ത് തിടം വെച്ചുവരുന്ന കാഴ്ച കാണാം. പ്രാദേശിക സംസ്കാരത്തിന്റെയും ഭാഷയുടെയും ചിനപ്പു പൊട്ടുന്നതും വൈദ്യവും ജ്യോതിഷവും തച്ചുശാസ്ത്രവും നാട്ടുവഴികളിലേക്ക് തിരിയുന്നതും കാണാം. അതായത് ഉണ്ണുനീലി സന്ദേശം, ഉണ്ണുനീലിക്കുള്ള സന്ദേശം മാത്രമല്ലെന്ന് ചുരുക്കം."
~ഡോ. കെ.വി. ദിലീപ് കുമാര്‍(സന്ദേശത്തിന്‍റെ സംസ്കാരപാഠങ്ങള്‍)